മസ്കത്ത്: സുഹാർ ഫലജിലുണ്ടായ തീപിടിത്തത്തിൽ പാക്കിസ്താൻ സ്വദേശികളായ രണ്ട് കുട്ടികൾ മരിച്ചു. ഫലജ് അൽ ഖബാഇൗൽ മസ്ജിദിലെ ഇമാമിെൻറ മക്കളാണ് മരിച്ചത്. മസ്ജിദിെൻറ മുകളിലത്തെ നിലയിൽ ഇമാമിെൻറ താമസസ്ഥലത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഫലജിലെ അൽ ഫാത്ത് സ്കൂളിലെ അഞ്ച്, മൂന്ന് ഗ്രേഡുകളിലെ വിദ്യാർഥികളായ നൂറയും താഹയുമാണ് മരിച്ചത്. കുട്ടികൾ കിടന്നുറങ്ങിയ മുറിയിലാണ് തീപിടിത്തമുണ്ടായത്. മുറി പൂർണമായി കത്തി നശിച്ചു. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ഇമാമും ഭാര്യയും രണ്ട് ചെറിയ കുട്ടികളും രക്ഷപ്പെട്ടു.
തീപടർന്നതറിഞ്ഞ് ഇവർ പുറത്തേക്കിറങ്ങുകയായിരുന്നു. മരിച്ച ആൺകുട്ടി ലൈറ്റർ ഉപയോഗിച്ച് കളിച്ചതിനെ തുടർന്ന് കിടക്കക്ക് തീപിടിച്ചതാണ് അപകട കാരണമെന്ന് അറിയുന്നു. മാതാപിതാക്കളെ അറിയിക്കാതെ ഇവർ തന്നെ തീ കെടുത്തിയിരുന്നെങ്കിലും പൂർണമായി കെട്ടിരുന്നില്ല. രാത്രിയോടെ തീ വീണ്ടും കത്തുകയായിരുന്നു. തീപിടിത്ത വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും കുട്ടികൾ ഇതിനകം മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം സുഹാറിൽ ഖബറടക്കി.
വേനൽക്കാലമായതോടെ തീപിടിത്തങ്ങളും പതിവായിട്ടുണ്ട്. ഏപ്രിൽ അവസാനം നിസ്വയിൽ വീട്ടിലും ബർക്കയിൽ കടയിലും തീപിടിത്തമുണ്ടായിരുന്നു. ഏപ്രിലിൽ നിരവധിയിടങ്ങളിലും തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും സിവിൽ സർവിസിെൻറ കാര്യക്ഷമമായ ഇടപെടൽ കാരണം ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
തീപിടിത്തം ഉണ്ടായാൽ ആളപായം ഉണ്ടാകാതിരിക്കാൻ കെട്ടിടങ്ങളിൽ പുക അലാറങ്ങൾ ഫിറ്റ് ചെയ്യണമെന്ന് സിവിൽ ഡിഫൻസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അംഗീകൃത ഗ്യാസ് കണക്ഷനുകൾ ഉപയോഗിക്കണമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.