ഇ-ലൈബ്രറിയുടെ ധാരണാപത്രത്തിൽ എൻ.ബി.ഒ പ്രതിനിധി ഒപ്പുെവക്കുന്നു

ഒമാനിൽ ഇലക്ട്രോണിക് ലൈബ്രറി വരുന്നു

മസ്കത്ത്: ഒമാനിലെ ആദ്യ ഇ-ലൈബ്രറി പ്ലാറ്റ്ഫോം വൈകാതെ അവതരിപ്പിക്കും. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും നാഷനൽ ബാങ്ക് ഒമാനും ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഇ-ലേണിങ് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം യാഥാർഥ്യമാകുന്നത്.

സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ വിവിധ പഠന സാമഗ്രികൾ ഇ-ലൈബ്രറിയിൽ ലഭ്യമാകും. ബിരുദ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന പഠന സാമഗ്രികൾക്ക് ഒപ്പം ബിരുദാനന്തര ബിരുദ, ഡോക്ടറൽ പഠനത്തിനായി പ്രസിദ്ധീകൃതമായ ഗവേഷണ പ്രബന്ധങ്ങളും ഇ-ലൈബ്രറിയുടെ ഭാഗമായിരിക്കും. മൊബെൽ ആപ് മുഖേനയായിരിക്കും ഡിജിറ്റൽ ലൈബ്രറിയുടെ സേവനം ലഭ്യമാവുക. സമഗ്രമായ കൺട്രോൾ പാനൽ, പബ്ലിഷിങ് സംവിധാനം എന്നിവയും ആപ്പിെൻറ ഭാഗമായി ഉണ്ടാകും. ഒമാനിലെയും വിദേശത്തെയും മറ്റ് ലൈബ്രറികളുമായും ആപ്പിനെ ബന്ധിപ്പിക്കും.

ഇതോടൊപ്പം വിവിധ സ്ഥിതിവിവര കണക്കുകളും ഡിജിറ്റൽ സൂചകങ്ങളുമെല്ലാം ഇ-ലൈബ്രറിയിൽ ലഭ്യമാകും. ലൈബ്രറിക്ക് ഒപ്പം ഇ-ലേണിങ് പ്ലാറ്റ്ഫോമും വിദ്യാഭ്യാസ മന്ത്രാലയം വികസിപ്പിച്ച് എടുക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അസൈൻമെൻറുകൾ പങ്കുവെക്കാനും അവ അപ്ലോഡ് ചെയ്യാനും ഇൗ പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ടാകും. തങ്ങളുടെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിൽ വിദ്യാഭ്യാസ മേഖലക്ക് പ്രധാന സ്ഥാനമാണ് ഉള്ളതെന്ന് എൻ.ബി.ഒ ചീഫ് ഗവൺമെൻറ് ബാങ്കിങ് ഒാഫിസർ ഹസൻ ഷബാൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.