മസ്കത്ത്: വൈദ്യുതി മേഖലയിലെ സർക്കാർ സബ്സിഡി ഇൗ വർഷം 605 ദശലക്ഷം റിയാലായി ഉയരുമ െന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 536.29 ദശലക്ഷം റിയാൽ ആയിരുന്നു. 12.9 ശതമാനത്തിെൻറ വർ ധനവാണ് സബ്സിഡിയിൽ ഉണ്ടാവുകയെന്ന് വൈദ്യുതി റെഗുലേഷൻ അതോറിറ്റി പ്രസിദ്ധീകരി ച്ച റിപ്പോർട്ടിൽ പറയുന്നു. വൻകിട വ്യവസായ- വാണിജ്യ ഉപഭോക്താക്കൾക്കായി നടപ്പാക്കിയ കേസ്റ്റ് റിഫ്ലക്ടിവ് താരിഫ് സംവിധാനം ഇല്ലായിരുന്നെങ്കിൽ സബ്സിഡി നിരക്ക് കൂടുതൽ ഉയരുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിവർഷം 150 മെഗാവാട്ട് ഹവറിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സബ്സിഡി ഒഴിവാക്കുന്നതിനുള്ള തീരുമാനം 2017 ജനുവരി മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇവർ വിതരണ ചെലവിന് അനുസരിച്ചുള്ള തുകയാണ് അടക്കേണ്ടത്. ഉപഭോക്താക്കളുടെ എണ്ണത്തിലെ വർധനവാണ് സബ്സിഡി ഉയരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. 1.14 ദശലക്ഷമായിരുന്ന ഗാർഹിക ഉപഭോക്താക്കളുടെ എണ്ണം 1.2 ദശലക്ഷമായാണ് ഉയർന്നത്. സബ്സിഡി ആനുകൂല്യം ലഭിക്കുന്ന ഗാർഹിക ഉപഭോക്താക്കളാണ് പുതിയ കണക്ഷനുകളിൽ 70 ശതമാനവും.
വടക്കൻ ഒമാെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന മെയിൻ ഇൻറർകണക്ടഡ് സംവിധാനത്തിന് (എം.െഎ.എസ്) കീഴിലുള്ള ഉപഭോക്താക്കൾക്കാണ് കൂടുതൽ സബ്സിഡി തുക ലഭിക്കുക. 457.9 ദശലക്ഷം റിയാലാണ് ഇവിടെ സബ്സിഡി. മൊത്തം വൈദ്യുതി വിതരണ ചെലവിെൻറ ഏതാണ്ട് 46 ശതമാനമാണ് ഇൗ തുക. മസൂൺ ഇലക്ട്രിസിറ്റി കമ്പനിക്കാണ് ഇൗ സബ്സിഡി തുകയുടെ വലിയ പങ്കും ലഭിക്കുക. ദോഫാർ പവർ സിസ്റ്റം, റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി എന്നിവയുടെ സബ്സിഡി വിഹിതത്തിലും വർധനവുണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.