മസ്കത്ത്: ചക്രവാള സീമയിൽ ശവ്വാൽ പിറ കണ്ടതോടെ നാടും നഗരവും പെരുന്നാൾ പെരുമയിൽ. വിശുദ്ധിയുടെ പൂർണതയിൽ വിശ്വാസികൾക്ക് ആത്മഹർഷം പകർന്നാണ് ചെറിയപെരുന്നാൾ സമാഗതമായത്. സുവൈഖ്, മസീറ, മുഖൈസിന എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് റമദാൻ 29 പൂർ ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഒൗഖാഫ്-മതകാര്യ മന്ത്രാലയ ം അറിയിച്ചു.
കേരളത്തിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാൻ ഒഴികെ മറ്റ് ഗൾഫ ് രാജ്യങ്ങളിൽ എല്ലാം ചൊവ്വാഴ്ചയായിരുന്നു പെരുന്നാൾ. പൊള്ളുന്ന വെയിലിലും പൊരിയുന്ന ചൂടിലും ആറ്റിയെടുത്ത വ്രത വിശുദ്ധിയുടെ ആത്മബലവുമായി തക്ബീർ ധ്വനികളോടെ വിശ്വാസികൾ ബുധനാഴ്ച പുലർച്ച ഇൗദ്ഗാഹുകളിലേക്കും ഇൗദ് മുസല്ലയിലേക്കും നീങ്ങും.
വിശപ്പിലും ദാഹത്തിലും കാച്ചിയെടുത്ത വ്രതശുദ്ധിയുടെ പകലറ്റങ്ങളും നീണ്ട നമസ്കാരത്തിെൻറയും പ്രാർഥനയുടെയും ഉറക്കമില്ലായ്മയുടെയും രാവറ്റങ്ങളും പിന്നിട്ട് ആത്മാവിെൻറ ക്ലാവുകൾ കഴുകി തെളിച്ചമാക്കിയാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പിൽ വന്ന കറകൾ മായ്ക്കാൻ ഫിത്ർ സകാത് നൽകിയാണവർ നമസ്കാരത്തിന് എത്തുക. പെരുന്നാൾ മുസല്ലകളിൽ ഇരുന്നവർ കഴിഞ്ഞുപോയ പുണ്യങ്ങളുടെ പൂക്കാലത്തെ വിലയിരുത്തും. വിശപ്പും ദാഹവും സഹിച്ചതും ഉറക്കമിളച്ചതും ആരാധന നടത്തിയതും ദൈവത്തിെൻറ പുസ്തകത്തിൽ രേഖപ്പെടുത്തണമെന്ന് പ്രാർഥിക്കും. ഒമാനിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഇൗദ്ഗാഹുകളും പെരുന്നാൾ നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇൗദ്ഗാഹുകൾ മലയാളി സമൂഹത്തിെൻറ ഒത്തുചേരലിന് വേദിയാകും. പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം നടത്തിയും സ്നേഹം പങ്കിട്ടുമാണ് മലയാളികൾ ഇൗദ്ഗാഹ് വിടുക.
ചൂട് മുൻനിർത്തി ഇക്കുറി നേരത്തേയാണ് ഇൗദ്ഗാഹുകളിൽ നമസ്കാരം നടക്കുക. ആഘോഷത്തിെൻറ ഭാഗമായി ആശംസകൾ കൈമാറലും ഗൃഹസന്ദർശനവും നടക്കും. സ്കൂൾ അവധിയായതിനാൽ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് പോയിട്ടുണ്ട്. സലാലയിലേക്കും യു.എ.ഇയിലേക്കും അവധി ആഘോഷിക്കാൻ പോയവരുമുണ്ട്. പൊതു അവധി തുടങ്ങിയ ഇന്നലെ മുതൽ യു.എ.ഇ അതിർത്തിയിൽ വാഹനങ്ങളുടെ ക്യൂ പ്രത്യക്ഷപ്പെട്ടു. യു.എ.ഇയിൽ നിന്ന് ഒമാനിലേക്ക് പെരുന്നാൾ ആഘോഷത്തിന് എത്തിയവരും ധാരാളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.