മസ്കത്ത്: ഇസ്രായേൽ -ഫലസ്തീൻ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് അമേരിക്ക രൂപപ്പെ ടുത്തിയ ‘ഡീൽ ഒാഫ് സെഞ്ച്വറി’ എന്ന ആശയം നടപ്പാകണമെങ്കിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല പ്രസ്താവിച ്ചു. ഒമാൻ കൾചറൽ ക്ലബിൽ രാജ്യത്തിെൻറ വിദേശകാര്യ നയത്തെക്കുറിച്ച് പ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം.
മേഖലയിെല രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയെന്നതാ ണ് ഒമാെൻറ നയം. മറ്റു രാജ്യങ്ങളുമായി സൗഹൃദ ബന്ധമാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂ സ് ബിൻ സഇൗദിെൻറ ദർശനം.
ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള വിജയകരമായ ചർച്ചകളിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കണം. സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാജ്യം രൂപമെടുത്തിെല്ലങ്കിൽ അമേരിക്കക്കാർക്ക് ‘ഡീൽ ഒാഫ് സെഞ്ച്വറി’ നടപ്പാക്കാനാവില്ലെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.
ഇരു ഭാഗങ്ങളുടെയും വാദങ്ങൾ ഞങ്ങൾ കേട്ടിരുന്നു. അങ്ങേയറ്റം കെട്ടുപിണഞ്ഞ വിഷയങ്ങളായ ജറൂസലം, പുനരധിവാസം, സുരക്ഷ തുടങ്ങി കഴിഞ്ഞ കാലങ്ങളിലെ സങ്കീർണ വിഷയങ്ങളിൽ കരാറുകളുടെ സാധ്യത ഉയർന്നുവന്നിട്ടുണ്ട്.
ചില വിഷയങ്ങൾ പരിഹരിക്കാനുള്ള കരാറിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഫലസ്തീൻ, ഇസ്രായേൽ രാഷ്ട്രത്തലവന്മാർ ഒമാൻ സന്ദർശിച്ചു. രണ്ടുപേർക്കും മറ്റെയാളുടെ സന്ദർശനത്തെപ്പറ്റി അറിയാം. ഇത് ഒളിച്ചുവെക്കപ്പെട്ടതല്ല.
ഇസ്രായേലിന് ശക്തമായ സൈനിക ബലവും സാമ്പത്തിക -സാേങ്കതികവിദ്യ ശക്തിയുമുണ്ടെങ്കിലും അവർ ഇപ്പോഴും പ്രശ്നത്തിൽ തന്നെയാണ്. അവർക്ക് സുരക്ഷ നേടാനായിട്ടില്ല. ഒരു ഇസ്രായേൽ പൗരൻ അവൻ വെസ്റ്റ് ബാങ്കിലായാലും ഇസ്രായേലിലായാലും അടുത്ത നിമിഷം അവനെന്താണ് സംഭവിക്കാൻ േപാവുന്നതെന്ന് ആശങ്കയുണ്ടാകും. ഇതാണ് വൈപരീത്യം. ഞങ്ങൾ ശാന്തരാണ്. ഞങ്ങൾക്ക് പേടിയില്ലാതെ എവിടെയും വരുകയും പോവുകയും ചെയ്യാം. എന്നാൽ, അവർ അശാന്തരാണ്. അടുത്തറിയുേമ്പാൾ അവർ പേടിക്കുന്നതായി അറിയുന്നു.
ഫലസ്തീൻ ഭാഗവും കൂടുതൽ ശക്തരാണ്. അവർക്ക് കരാർ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നയപരമായ ആവശ്യമാണ്. അത് ഫലസ്തീനികൾക്ക് മാത്രമല്ല ചുറ്റുമുള്ള എല്ലാവർക്കും അത്യാവശ്യമാണ്. രണ്ടു രാജ്യങ്ങളും ഒമാേനാട് ചർച്ചക്ക് കളമൊരുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒമാന് ഒളിയജണ്ടയില്ലെന്ന് ഇരു രാജ്യങ്ങൾക്കും അറിയാമെന്നതിനാലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്.
ഒമാന് ഇൗ വിഷയത്തിൽ ഒളിയജണ്ടയോ ലാഭമോ ഇല്ല. ഒമാൻ ഫലസ്തീൻ പ്രശ്നം വാങ്ങുകയോ വിൽക്കുകയോ ഇല്ലെന്നും അതൊരു ചുവന്ന വരയാണെന്നും യുസുഫ് ബിൻ അലവി പറഞ്ഞു.
ഒരാളെയും അപായപ്പെടുത്തരുതെന്നും ആരെയും അപകടത്തിലേക്ക് നയിക്കരുതെന്നും ഒമാൻ ഭരണാധികാരി വ്യക്തമായ മാർഗനിർേദശം നൽകിയിട്ടുണ്ട്. ഇത് സത്യസന്ധതയിലും സുതാര്യതയിലും ഒളിയജണ്ട ഇല്ലായ്മയിലും രൂപപ്പെടുത്തിയതാണ്. സുഹൃത്തുക്കളെ വർധിപ്പിക്കുകയും ശത്രുക്കളെ കുറക്കുകയും ചെയ്യുകയെന്ന ആദർശമാണ് സുൽത്താേൻറത്. ഇന്ന് ഒമാന് ശത്രുക്കളില്ല.
അയൽ രാജ്യങ്ങളുമായി ഒമാന് അതിർത്തി തർക്കവുമില്ല. തുടക്കം മുതൽ ഒമാൻ ഇതിനാണ് മുൻഗണന നൽകിയത്. െഎ.എസ്.െഎ.എസ് ഒമാനിലുണ്ടായാൽ എന്ത് നടപടിയെടുക്കുമെന്ന് ചില പാശ്ചാത്യർ ചോദിക്കുന്നു. ഒമാനിൽ െഎ.എസ്.െഎ.എസ് ഇല്ലെന്ന മറുപടിയാണ് നൽകാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.