മസ്കത്ത്: ഒരു ദിവസം ഏറ്റവുമധികം യാത്രക്കാർ എന്ന റെക്കോഡ് തിരുത്തി മുവാസലാത്ത്.
ബലിപെരുന്നാളിെൻറ രണ്ടാം ദിനത്തിൽ 28,000 പേരാണ് മസ്കത്ത് ഗവർണറേറ്റിലെ വിവിധ സർവിസുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞ ചെറിയ പെരുന്നാൾ അവധിക്കാലത്തെ 25,000 യാത്രക്കാരെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ആഗസ്റ്റ് 17 മുതൽ 25 വരെയായിരുന്നു ഒമാനിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ. മൊത്തം 1,87,964 പേരാണ് ഇൗ ദിവസങ്ങളിൽ മുവാസലാത്ത് സർവിസുകൾ ഉപയോഗിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റൂവി-മബേല റൂട്ടിലാണ് കൂടുതൽ പേർ യാത്ര ചെയ്തത്, 55164 പേർ. റൂവിയിൽ നിന്ന് വാദി കബീറിലേക്കും അൽ അമിറാത്തിലേക്കുമുള്ള സർവിസുകളാണ് തൊട്ടുപിന്നിൽ. റൂവി-മിനാ അൽ ഫഹൽ, അൽ അസൈബ- ബോഷർ റൂട്ടിലാണ് ഏറ്റവും കുറവ് യാത്രക്കാർ ഉണ്ടായതെന്നും കണക്കുകൾ പറയുന്നു.
സമൂഹത്തിലെ വിവിധ തലങ്ങളിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച അവബോധം വർധിച്ചതാണ് യാത്രക്കാരുടെ എണ്ണം ഉയരാൻ കാരണമെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. ബസ് സർവിസ് ഉപയോഗിക്കുന്ന സ്വദേശികൾക്കിടയിലും വർധനവുണ്ടായിട്ടുണ്ട് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ജനങ്ങളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് ഇൗ മേഖലയിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.