മത്ര: ‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നത് ഒരു പഴഞ്ചൊല്ല് മാത്രമാണ്. കോവിഡ് കാല ലോക്ഡൗണില്‍ കഴിയുന്ന മത്രയിലെ ബാച്ച്ലർ മുറികളിലെ താമസക്കാർ പറയുന്നത് ചങ്ങാതി നന്നായാൽ കണ്ണാടി മാത്രമല്ല ബാർബർ ഷോപ്പും വേണ്ടെന്നാണ്. ട്രിമ്മർ ഉപയോഗിച്ച് സുഹൃത ്തുക്കൾ പരസ്പരം സഹകരിച്ചാണ് മുടിവെട്ടിയത്. പല സ്റ്റൈലുകൾ പരീക്ഷിച്ചവരും ഉണ്ടെങ്കിലും മൊട്ടയടി തെരഞ്ഞെടുത്തവരാണ് കൂടുതൽ പേരും.
മത്രയിലുള്ളവര് മാർച്ച് 18 മുതൽ വീട്ടിലിരിപ്പ് തുടങ്ങിയതാണ്. ഇനിയെത്ര നാൾ ഇതേ ഇരിപ്പ് തുടരുമെന്ന കാര്യത്തില്‍ ആര്‍ക്കുമൊരു ധാരണയുമില്ല. കോവിഡ് പകര്‍ന്നു നല്കിയ പലവിധ ടെൻഷനുകളുടെ കൂട്ടത്തില്‍ തലമുടിയും താടിയും വളര്‍ന്ന ടെൻഷനും കൂടിയായപ്പോഴാണ് പരസ്പരം സഹകരിച്ച് മുടിവെട്ടാൻ പലരും ഒരുങ്ങിയിറങ്ങിയത്. കടകൾ പൂട്ടാൻ നിർദേശിച്ചപ്പോൾ തന്നെ മത്രയിലെ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പൂട്ടു വീണിരുന്നു.
മീശ വെട്ടിയുള്ള പരിചയം ആയുധമാക്കി കൈവിറയോടെയാണ് പലരും പണിക്കിറങ്ങിയത്. പലർക്കും ‘പണി’കിട്ടുമോ എന്ന് തുടക്കത്തിലൊരു അങ്കലാപ്പൊക്കെ ഉണ്ടായിരുന്നു. ഹെയര്‍ കട്ടിങ്ങിലെ നവീനരീതിയായ ‘അപ്പാച്ചെ’ കട്ട് മുതല്‍, ‘മിലിട്ടറി’ കട്ട് വരെ തെരഞ്ഞെടുത്തവരുണ്ടെങ്കിലും ചൂടുകാലമായതിനാലും പുറത്തിറങ്ങി ജോലിക്ക് പോകേണ്ട ആവശ്യമില്ലാത്തതിനാലും മൊട്ട കട്ട് തെരഞ്ഞെടുത്തവരാണ് ഭൂരിപക്ഷം പേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.