‘ആർട്ട് ഫ്രം ദ ഹാർട്ട്’ചിത്രപ്രദർശനം ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്യുന്നുx

പ്രതീക്ഷയുടെ നിറച്ചാർത്തുമായി 'ആർട്ട് ഫ്രം ദ ഹാർട്ടി'ന് തുടക്കം

മസ്കത്ത്: ബദർ അൽസമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിലെ പ്രശസ്ത കാർഡിയോളജിസ്റ്റും മലയാളിയുമായ ഡോ. ബെന്നി പനക്കലിന്‍റെ ചിത്ര പ്രദർശനത്തിന് ഹോട്ടൽ സിറ്റി സീസൺസിൽ തുടക്കമായി. ആഗോള കലാസാംസ്കാരിക സംഘടനയായ 'ഭാവലയ'യുടെ സഹകരത്തോടെ നടത്തുന്ന 'ആർട്ട് ഫ്രം ദ ഹാർട്ട്'പ്രദർശനം ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു.

തന്‍റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും ഇത്തരം കലാപരമായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്ന ഡോക്ടറുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അംബാസഡർ പറഞ്ഞു. ഈ മാസം 30 വരെയാണ് പ്രദർശനം. രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്.

പ്രശസ്ത ഒമാനി കലാകാരി മറിയം അൽസദ്‌ജാലി, ഒമാനി സൊസൈറ്റി ഫോർ ആർട്‌സിന്റെ ഡയറക്ടർ താഹിറ അൽമവാലി എന്നിവർ വിശിഷ്ടാതിഥികളായി. കോവിഡ് കാലത്ത് വരച്ച 40 ചിത്രങ്ങളാണ് പ്രദശനത്തിലുള്ളത്. നിരവധി ആളുകൾ പ്രദർശനം കാണാൻ എത്തുന്നുണ്ട്.

ആസ്വാദകർക്ക് പ്രചോദനവും പ്രതീക്ഷയും നൽകുന്നതാണ് ഡോക്ടറുടെ ചിത്രങ്ങളെന്ന് 'ഭാവലയ'ചെയർമാനും സ്ഥാപകനുമായ ഡോ. ജെ. രത്നകുമാർ പറഞ്ഞു. ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് വേദി ഒരുക്കുക എന്നതാണ് ഭാവലയയുടെ കാഴ്ചപ്പാട്. ഇത്തരത്തിലുള്ള വിവിധ പരിപാടികളുമായി ഭാവിയിലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഠനകാലത്തുതന്നെ ചിത്രകലയിൽ മികവ് തെളിയിച്ച ആളാണ് ഡോ. ഡോ. ബെന്നി പനക്കൽ. കഴിഞ്ഞ 19 വർഷമായി റൂവിയിലെ ബദർ അൽസമാ ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും കാർഡിയോളജി മേധാവിയുമായി പ്രവർത്തിക്കുന്നു.

Tags:    
News Summary - 'Art from the Heart' begins with the fulfillment of hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.