മസ്കത്ത്: തങ്ങളുമായി വൻശക്തി രാഷ്ട്രങ്ങൾ ഉണ്ടാക്കിയ ആണവകരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ അമേരിക്ക ഉറച്ചുനിൽക്കുമെന്നാണ് കരുതുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. മസ്കത്തിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ അദ്ദേഹം ഒൗദ്യോഗിക വാർത്തഏജൻസിയോട് സംസാരിക്കുകയായിരുന്നു. ആണവകരാർ യാഥാർഥ്യമാക്കിയതിൽ ഒമാന് സുപ്രധാന പങ്കുണ്ട്. അമേരിക്കൻ ഭരണകൂടവുമായി ഇറാന് നേരിട്ട് ആശയ വിനിമയ മാർഗങ്ങളില്ല. ഒമാനുമായി നടത്തുന്ന മന്ത്രിതല ചർച്ചകളിലൂടെയാണ് നിലവിൽ ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നത്. ആണവകരാറിെൻറ ചട്ടക്കൂടിനുള്ളിൽനിന്നാണ് ഇത്തരം ചർച്ചകൾ നടക്കുന്നതെന്നും ജവാദ് സാരിഫ് പറഞ്ഞു.
ഇറാനിൽനിന്ന് ഒമാൻ വഴി ഇന്ത്യയിലേക്ക് സമുദ്രാന്തര വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ ഒമാൻ, ഇന്ത്യ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഉൗർജ, വാതക മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു. ഒമാനും ഇന്ത്യയുമായുള്ള സഹകരണം ഭാവിയിൽ വിപുലീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
നിരവധി വെല്ലുവിളികൾ നേരിടുന്ന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നേതൃത്വത്തിൽ ഒമാൻ കൈകൊള്ളുന്ന നടപടികൾ ഏറെ പ്രശംസാർഹമാണെന്ന് ജവാദ് സരീഫ് പറഞ്ഞു. ഒമാനും ഇറാനും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഇത് വിവിധ മേഖലകളിലേക്ക് പ്രത്യേകിച്ച് ഉൗർജ, സാമ്പത്തിക മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലെ തുടർ ചർച്ചകളുടെ ഭാഗമായാണ് താൻ മസ്കത്തിലെത്തിയതെന്നും ജവാദ് സരീഫ് ഒൗദ്യോഗിക വാർത്ത ഏജൻസിയോട് പറഞ്ഞു.
ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി വിമാനത്താവളത്തിൽ ജവാദ് സരീഫിനെ സ്വീകരിച്ചു. ജനറൽ ദിവാനിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധത്തിലെ വിപുലീകരണമടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വാർത്ത ഏജൻസി അറിയിച്ചു.
ഒമാൻ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ, ഒമാനിലെ ഇറാൻ അംബാസഡർ, ഇറാൻ മന്ത്രിക്ക് ഒപ്പമുള്ള പ്രതിനിധി സംഘം എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു. കൂടികാഴ്ചക്ക് ശേഷം രാത്രിയോടെ ഇറാൻ വിദേശകാര്യമന്ത്രി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.