മസ്കത്ത്: തിരുവനന്തപുരത്തുനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയത് യാത്രക്കാർക്ക് ദുരിതമായി. രാവിലെ 7.40ന് പുറപ്പെടേണ്ട വിമാനം മൂന്നര മണിക്കൂറോളം വൈകി 11 മണിക്ക് ശേഷമാണ് പുറപ്പെട്ടത്. കാലാവസ്ഥാ പ്രശ്നമാണ് പറഞ്ഞതെങ്കിലും കൊച്ചിയിൽനിന്നുള്ള വിമാനത്തിൽ കൊണ്ടുപോകുന്നതിനാണ് വൈകിച്ചതെന്ന് വിമാനത്തിലെ യാത്രക്കാരനായ കൊല്ലം കുണ്ടറ സ്വദേശി ലിജിൻ പറഞ്ഞു. പുലർച്ചെ അഞ്ചു മണിക്ക് എത്തിയപ്പോൾ കൗണ്ടറിെൻറ ചുമതലയുള്ളയാൾ വിമാനം ൈവകുമെന്നും ഏഴുമണിക്ക് വന്നാൽ മതിയെന്നും പറഞ്ഞു.
ഏഴുമണിക്ക് എത്തി ബോർഡിങ് പാസ് എടുത്തപ്പോൾ ടിക്കറ്റിൽനിന്ന് വ്യത്യസ്തമായ ഫ്ലൈറ്റ് നമ്പറായിരുന്നു. 9.40ന് പുറപ്പെടുമെന്നായിരുന്നു അറിയിച്ചത്. ഇൗ സമയം കഴിഞ്ഞിട്ടും പുറപ്പെടാതിരുന്നതിനെ തുടർന്ന് യാത്രക്കാർ ബഹളമുണ്ടാക്കിയപ്പോൾ പത്തരയോടെ അധികൃതർ എല്ലാവർക്കും ലഘുഭക്ഷണം നിൽകി. ചെറിയ കുട്ടികൾ അടക്കം യാത്രക്കാർ ഉണ്ടായിരുന്നു. വിമാനത്തിൽ കയറിയപ്പോൾ കൊച്ചിയിൽനിന്നുള്ള യാത്രക്കാർ അതിൽ ഉണ്ടായിരുന്നു. ഒമാൻ സമയം പത്തരയോടെ എത്തേണ്ട വിമാനം ഉച്ചക്ക് രണ്ടരയോടെയാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.