മസ്കത്ത്: ഒമാന്‍െറ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയില്‍ വര്‍ധന. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ 30 ശതമാനത്തിന്‍െറ വര്‍ധനവാണ് ഇറക്കുമതിയില്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ വ്യവസായ, വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
372.74 ദശലക്ഷം ഡോളറിന്‍െറ സാധനങ്ങളാണ് ഒമാന്‍ ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തത്. തൊട്ടുമുന്‍ വര്‍ഷം സമാന കാലയളവില്‍ ിത് 285.68 ദശലക്ഷം ഡോളര്‍ ആയിരുന്നു. ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലെ കുറവ് കുറെയേറെ നികത്താനും ഒമാന് ഇക്കാലയളവില്‍ കഴിഞ്ഞു. കയറ്റുമതിയിലെ ഇടിവ് 14.90 ശതമാനത്തില്‍നിന്ന് 7.18 ശതമാനമാക്കി ഉയര്‍ത്താനാണ് കഴിഞ്ഞത്. 2014 -15 ധനകാര്യ വര്‍ഷത്തിന്‍െറ അവസാനംച40 മുതല്‍ 60 ശതമാനം വരെയായിരുന്നു ഇന്ത്യയിലേക്കുള്ള ഒമാന്‍െറ കയറ്റുമതിയിലെ ഇടിവ്.
ഇത് 2015-16 സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാനം മൈനസ് 4.52 എന്ന നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍, തൊട്ടടുത്ത മാസം മൈനസ് 14.90 എന്ന നിലവാരത്തിലേക്ക് താഴുകയാണ്. തുടര്‍ന്ന് മേയ് മാസം സ്ഥിതി കുറച്ചുകൂടി മെച്ചപ്പെടുത്തി മൈനസ് 7.18 എന്ന തലത്തിലേക്ക് എത്തിക്കാന്‍ ഒമാന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.