ജോലിയില്‍നിന്ന് പിരിച്ചുവിട്ട  സ്വദേശിക്ക് 27,958 റിയാല്‍  നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം

മസ്കത്ത്: ജോലിയില്‍നിന്ന് അന്യായമായി പിരിച്ചുവിട്ടതായ പരാതിയില്‍ സ്വദേശിക്ക് 27,958 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്‍െറ നിര്‍ദേശം. കഴിഞ്ഞ സെപ്റ്റംബറില്‍ ജോലിക്ക് കയറിയ ഇയാളെ മോശം സാമ്പത്തിക പ്രശ്നങ്ങള്‍ പറഞ്ഞാണ് പിരിച്ചുവിട്ടത്. ഒമാനി തൊഴില്‍ നിയമത്തിന് വിരുദ്ധമായി പിരിച്ചുവിട്ടതായി ചൂണ്ടിക്കാണിച്ച് സ്വദേശി കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കുകയായിരുന്നെന്ന് മാനവ വിഭവശേഷി മന്ത്രാലയം ലേബര്‍ വെല്‍ഫെയര്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സൈദ് അല്‍ ബാദി പറഞ്ഞു. 
തൊഴിലാളിയുടെ പരാതിയില്‍ നടപടി സ്വീകരിച്ച മന്ത്രാലയം കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ 27,958 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. സെപ്റ്റംബറില്‍ തൊഴില്‍ തര്‍ക്ക കേസുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി 38,000 റിയാല്‍ നഷ്ടപരിഹാരം വാങ്ങിനല്‍കിയതായും അല്‍ ബാദി പറഞ്ഞു. തൊഴില്‍ പരാതികളിലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രാലയം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.