കുവൈത്ത് സിറ്റി: അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ പിന്തുണയോടെ ചില കുടിയേറ്റക്കാർ നടത്തിയ അതിക്രമത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ അതിക്രമം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും, മതപരമായ പവിത്രതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടവ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവർത്തിച്ചുള്ള ലംഘനങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാകൗൺസിലിനോടും കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.