കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ സ്ഥാപനത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നോട്ടീസ് പതിക്കുന്നു

അഗ്നിസുരക്ഷ നിയമലംഘനം; 28 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർഫോഴ്സ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനം കണ്ടെത്തി. ഇതിന്റെ ഭാഗാമയി 28 വ്യാവസായിക സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടി. കുടാതെ, ജനറൽ ഫയർ ഫോഴ്‌സിന്റെ നിബന്ധനകളും ആവശ്യകതകളും പാലിക്കുന്നതിൽ പരാജയപ്പെട്ട 46 സഥാപനങ്ങൾക്ക് നോട്ടീസും മുന്നറിയിപ്പും നൽകി.

വൈദ്യുതി, ജല മന്ത്രാലയം, വാണിജ്യ മന്ത്രാലയം, വ്യവസായത്തിനുള്ള പൊതു അതോറിറ്റി, പരിസ്ഥിതി പൊതു അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്നും സുരക്ഷാ, അഗ്നി പ്രതിരോധ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Violation of fire safety rules; 28 establishments closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.