കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിലെ വിദേശി സാന്നിധ്യം പത്തുശതമാനത്തിൽ പരിമിതപ്പെടുത്തിയേക്കും. പാർലമെൻറിെൻറ സ്വദേശിവത്കണ സമിതി റിപ്പോർട്ടിലാണ് ഇത്തരത്തിൽ നിർദേശമുള്ളത്. പൊതുമേഖലയിലെ വിദേശികളിൽ 35,000 പേരെയെങ്കിലും എളുപ്പം ഒഴിവാക്കാൻ കഴിയും. ഇതിൽ സ്വദേശികൾക്ക് അവസരം നൽകാൻ സാധിക്കും. വിദേശികളുമായി തൊഴിൽ കരാറിൽ എത്തുന്നത് സംബന്ധിച്ച് സർക്കാർ കൂടുതൽ വ്യക്തമായ നിലപാട് സ്വീകരിക്കണം. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന സ്വദേശി യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്നത് സംബന്ധിച്ച് സിവിൽ സർവിസ് കമീഷൻ കൂടുതൽ വ്യക്തമായ നിലപാട് സ്വീകരിക്കണം.
പൊതുമേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ആവശ്യമല്ലാത്ത തസ്തികകളിൽ വിദേശികളെ അടിയന്തരമായി ഒഴിവാക്കുക, സ്വദേശികളെ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരുക, പൊതുമേഖലയിലെ സ്വദേശിവത്കരണം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുക, സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടത്തുക, സർക്കാർ പിന്തുണയോടെയുള്ള കമ്പനികളും സ്ഥാപനങ്ങളും നിർമിക്കുക, കുവൈത്തി ബിരുദധാരികളെ നിയമിക്കാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. അതേസമയം, വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളിൽ സ്വദേശിവത്കരണത്തിന് കഴിയാത്ത സ്ഥിതിയുമുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, അധ്യാപകർ എന്നിവരെ ആവശ്യത്തിനനുസരിച്ച് സ്വദേശികളിൽനിന്ന് ലഭ്യമല്ലാത്തതാണ് അധികൃതരെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.