കുവൈത്ത് സിറ്റി: കുവൈത്തിലെ ജലശുദ്ധീകരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തെ ലോകാരോഗ്യ സംഘടന ശക്തമായി അപലപിച്ചു. ഇത് പൊതുജനാരോഗ്യത്തിനും അവശ്യ സേവനങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു.
അതേസമയം, ജലവിതരണം തടസ്സമില്ലാതെ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നേരത്തെ കുവൈത്തിലെ ജലശുദ്ധീകരണ കേന്ദ്രത്തിനുനേരെ നടന്ന ഇറാന്‍റെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.