കാലാവസഥ മാറുന്നു; താപനിലയിൽ ഗണ്യമായ വർധന

കുവൈത്ത് സിറ്റി: രാജ്യത്ത് തണുത്ത കാലാവസ്ഥക്ക് മാറ്റം വരുന്നു. വരും ദിവസങ്ങൾ താപനിലയിൽ ഗണ്യമായ വർധന പ്രവചിക്കുന്നു. പകൽ സമയത്ത് ചൂട് കൂടുതലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ സമയത്ത് തെക്കുകിഴക്കൻ കാറ്റ് വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് മാറും. മണിക്കൂറിൽ 15-45 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇടക്കിടെ കാറ്റ് സജീവമാകും. പൊടിക്കാറ്റിനും ഇടക്കിടെയുള്ള മഴക്കും സാധ്യതയുണ്ട്.

രാത്രിയിൽ, കാലാവസ്ഥ തണുത്തതും ഭാഗികമായി മേഘാവൃതവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. വടക്ക് പടിഞ്ഞാറ് ദിശയിൽനിന്ന് വ്യത്യസ്ത ദിശയിൽ കാറ്റ് വീശും. മണിക്കൂറിൽ 10-38 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ വേഗത്തിൽ

വീശുന്ന കാറ്റ് തീരപ്രദേശങ്ങളിൽ സജീവമാകും. വരുംദിവസങ്ങളിൽ പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 10 ഡിഗ്രി സെൽഷ്യസും ആകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - The weather is changing; there is a significant increase in temperature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.