കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 11ാമത് ജി.സി.സി സംയുക്ത മുനിസിപ്പൽ വർക്ക് കോൺഫറൻസ് സമാപിച്ചു. 'സ്മാർട്ട് മുനിസിപ്പാലിറ്റി' എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിലെ മുനിസിപ്പാലിറ്റികളുടെ പങ്കാളിത്തത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം നടത്തിയത്.
കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി ഉദ്ഘാടനം നിർവഹിച്ച സമ്മേളനം കുവൈത്ത് മുനിസിപ്പൽ മന്ത്രി ഡോ. റന അൽ ഫാരിസിന്റെ രക്ഷാകർതൃത്വത്തിലാണ് നടത്തിയത്. ശുചിത്വ കരാറുകളുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്തു. കോവിഡ് കാരണം രണ്ട് വർഷം മുടങ്ങിയ സമ്മേളനത്തിനാണ് കുവൈത്ത് വേദിയായത്. ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘവും നിരവധി സർക്കാർ ഏജൻസികളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംബന്ധിച്ചു. വിവിധ മേഖലകളിലെ വിജയികളെ പുരസ്കാരം നൽകി ആദരിച്ചു. മാലിന്യ സംസ്കരണം, പുനരുപയോഗം, ശുചിത്വ കരാറുകൾ, നിയന്ത്രണം എന്നീ മേഖലകളിൽ സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും പദ്ധതിരൂപരേഖയും പ്രബന്ധങ്ങളും അവതരിപ്പിച്ചു. വിവിധ പരിശീലന സെഷനുകളും കോൺഫറൻസിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.