തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തിൽ തുടർഭരണം എന്ന ചരിത്രം കുറിച്ചിരിക്കുകയാണ്. ആരോപണങ്ങൾക്കും ചാനൽ ചർച്ചകൾക്കും മാത്രം സമയനഷ്ടപ്പെടുത്തിയവർക്ക് വിജയം ലഭിച്ചില്ല. 2018 മുതൽ പ്രളയം, നിപ്പ, കോവിഡ് മഹാമാരി തുടങ്ങി പ്രതിസന്ധി കാലത്ത് നടത്തിയ ജനകീയ ഇടപെടലുകൾക്ക് ജനം നൽകിയ അംഗീകാരമായിതന്നെ ഇടതുപക്ഷത്തിെൻറ ഈ വിജയത്തെ കണക്കാക്കാം.
അതോടൊപ്പംതന്നെ കഴിഞ്ഞ മൂന്ന് വർഷം ജനകീയ വിഷയങ്ങളിൽ പോലും ശക്തമായി ഇടപെടാത്ത രാഷ്ട്രീയ നിലപാട് എടുത്ത പ്രതിപക്ഷമായ വലതുപക്ഷത്തെയും ജാതി, മത, വർഗീയ നിലപാടുകൾ മാത്രം വോട്ടാക്കാൻ ഇറങ്ങിയ എൻ.ഡി.എ സഖ്യത്തെയും ജനം തള്ളിക്കളഞ്ഞു. എറണാകുളത്ത് മത്സരിച്ച സീറ്റുകളിൽ വ്യക്തമായ ഭാവി സാന്നിധ്യം അറിയിച്ച് ട്വൻറി-20യും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. കേരളത്തിെൻറ മണ്ണിൽ വർഗീയ രാഷ്ട്രീയത്തിന് സ്ഥാനം ഇല്ല എന്ന് പ്രബുദ്ധ ജനം തെളിയിച്ചിരിക്കുന്നു.
ഇത്രയും വലിയ വിജയം നൽകിയ ജനങ്ങൾക്ക് ഇടതുപക്ഷം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കണം. ഇനിയും ജനോപകാര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചാൽ വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്ക് അഭിമാനിക്കാം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് മുൻതൂക്കം നൽകി സ്വജനപക്ഷപാതവും അഴിമതിയും ഒഴിവാക്കി മുന്നോട്ട് പോകാനായാൽ കേരളത്തിന് ഗുണമാകും. പുതിയ ഭരണകൂടത്തിന് ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.