വൈദ്യുതി മന്ത്രാലയം സ്ഥാപിച്ച സ്മാർട്ട് മീറ്ററുകൾ
കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം 35,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു. ഒന്നാംഘട്ടത്തിൽ വാണിജ്യ, നിക്ഷേപ മേഖലകളിലെ രണ്ട് ലക്ഷം മീറ്ററുകൾ സ്മാർട്ട് ആക്കുന്നതിെൻറ ഭാഗമാണിത്.
ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിലാണ് നിലവിൽ മീറ്റർ മാറ്റുന്നത്. വൈദ്യുതി മന്ത്രാലയം നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി മീറ്റർ മാറ്റിസ്ഥാപിക്കുന്നത് സുഗമമായി പുരോഗമിക്കുകയാണ്.
എല്ലാ ആഴ്ചയും ഉന്നതതല യോഗം ചേർന്ന് പുരോഗതി വിലയിരുത്തുകയും തടസ്സം നീക്കുന്നുമുണ്ട്. ഒക്ടോബർ എട്ടിനാണ് ജല വൈദ്യുതി മന്ത്രി ഡോ. മിഷാൻ അൽ ഉതൈബി ഉദ്ഘാടനം ചെയ്തത്. വാണിജ്യ, നിക്ഷേപ മേഖലയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വാണിജ്യ, നിക്ഷേപ മേഖലകൾ കഴിഞ്ഞാൽ റസിഡൻഷ്യൽ മേഖലയിൽ പദ്ധതി നടപ്പാക്കും.
അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്. സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏതുസമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഒാൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും.
ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും. ഇതുവഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാനാവും. വെള്ളത്തിെൻറയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തിെൻറ കൂടി ഭാഗമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.