ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഷൂട്ടിങ് താരം തലാൽ അൽ റഷീദിയും നീന്തൽ താരം ലാറ ദഷ്തിയും ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് പതാകയേന്തുന്നു 

കുവൈത്ത് സിറ്റി: പ്രതീക്ഷയോടെ കുവൈത്തി കായിക താരങ്ങൾ ജപ്പാനിലെ ടോക്യോയിൽ ഒളിമ്പിക് വേദിയിൽ. ഷൂട്ടിങ് താരം തലാൽ അൽ റഷീദിയും നീന്തൽ താരം ലാറ ദഷ്തിയും ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് പതാകയേന്തി. ആദ്യ ദിവസം തുഴച്ചിൽ മത്സരത്തിനിറങ്ങിയ കുവൈത്തിെൻറ അബ്ദുറഹ്മാൻ അൽ ഫാദിലിന് മെഡൽ നേടാൻ കഴിഞ്ഞില്ല. ഒളിമ്പിക്സിൽ തുഴച്ചിൽ മത്സരത്തിനിറങ്ങിയ ആദ്യ കുവൈത്തി താരമാണ് ഇദ്ദേഹം. കഴിഞ്ഞ ഒളിമ്പിക്സിൽ കുവൈത്ത് ടീം മത്സരിച്ചിരുന്നില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്ക് നിലനിൽക്കുന്നതിനാൽ ആയിരുന്നു ഇത്.

ഒളിമ്പിക് ചാർട്ടർ പ്രകാരമുള്ള രാജ്യാന്തര ഒളിമ്പിക് വേദികളിലൊന്നും പങ്കെടുക്കാൻ സാധ്യമാവാത്ത വിധമാണ് കുവൈത്തിന് സൻപെൻഷൻ ഏർപ്പെടുത്തിയത്. യോഗ്യത നേടിയ ഏഴ് കായികതാരങ്ങൾ ഒളിമ്പിക് പതാകക്കു കീഴിലാണ് മത്സരത്തിനെത്തിയത്. ദൈഹാനിയും അൽ റഷീദിയും ഉൾപ്പെടെ ആറ് ഷൂട്ടർമാരും ഒരു ഫെൻസിങ് താരവുമാണ് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

സ്വതന്ത്ര ഒളിമ്പിക് ടീമിെൻറ പതാകവാഹകനാകാനുള്ള ക്ഷണം നിരസിച്ച് ദൈഹാനി രാജ്യത്തിെൻറ അഭിമാന ബോധത്തിനൊപ്പംനിന്നു.രാജ്യസ്നേഹമുള്ള പട്ടാളക്കാരനായ താൻ കുവൈത്ത് പതാകയല്ലാതെ മറ്റൊന്ന് കൈകൊണ്ട് തൊടില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞാണ് മാറിനിന്നത്.

ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടുവരെ നടക്കുന്ന ടോക്യോ ഒളിമ്പിക്സിൽ പത്തംഗ കുവൈത്ത് ടീം രാജ്യത്തിെൻറ പതാകക്ക് കീഴിൽ പെങ്കടുക്കുന്നു.

നീന്തലിൽ മത്സരിക്കുന്ന ലാറ ദഷ്തി, അബ്ബാസ് ഖാലി, റോവിങ്ങിൽ മത്സരിക്കുന്ന അബ്ദുറഹ്മാൻ അൽ ഫാദിൽ, കരാെട്ട താരം മുഹമ്മദ് അൽ മൂസാവി, ഷൂട്ടർമാരായ അബ്ദുറഹ്മാൻ അൽ ഫൈഹാൻ, മൻസൂർ അൽ റഷീദി, അബ്ദുല്ല തുർഗി അൽ റഷീദി, തലാൽ തുർഗി അൽ റഷീദി തുടങ്ങിയവരെല്ലാം തികഞ്ഞ പ്രതീക്ഷയിലാണ്.

ഷൂട്ടിങ്ങിലാണ് കുവൈത്തിെൻറ മെഡൽ പ്രതീക്ഷ. ട്രാക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ യഅഖൂബ് അൽ യൂഹ, മദാവി അൽ ശമ്മാരി എന്നിവരും മത്സരിക്കുന്നു.

Tags:    
News Summary - The Kuwaiti team is on the Olympic stage with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.