കുവൈത്ത് സിറ്റി: കുവൈത്തിലെ ഇത്യോപ്യൻ എംബസി രണ്ടുമാസത്തിനകം തുറന്നുപ്രവർത്തിക്കുമെന്ന് അംബാസഡർ ഹസൻ താജോ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസി പ്രവർത്തനം നിർത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ കുവൈത്തിലും പൂട്ടിയത്. ഇത്യോപ്യയിലേക്ക് തിരിച്ചുപോയ എംബസി ജീവനക്കാർ വൈകാതെ തിരിച്ചെത്തും. അംബാസഡർ കുവൈത്തിലെത്തിയിട്ടുണ്ട്.
രണ്ട് മാസത്തിനകം പൂർണ തോതിൽ പ്രവർത്തിക്കുമെന്ന് അംബാസഡർ അറിയിച്ചു. പുതിയ എംബസി ആസ്ഥാനത്തിനായി കെട്ടിടം വാടകക്ക് അന്വേഷിക്കുകയാണ്.
25000ത്തോളം ഇത്യോപ്യൻ തൊഴിലാളികൾ കുവൈത്തിലുണ്ട്. ഇതിൽ അധികവും ഗാർഹികത്തൊഴിലാളികളാണ്. കൂടുതൽ ഗാർഹികത്തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാൻ രാജ്യം ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ വൈകാതെ ഒപ്പിടും. ചർച്ചകൾ ഈ ആഴ്ച ആരംഭിക്കും.
കുവൈത്ത് ഇത്യോപ്യയിൽനിന്ന് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എംബസി അടച്ചുപൂട്ടിയത് തിരിച്ചടിയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചെലവ് ചുരുക്കാനായാണ് ഇത്യോപ്യ വിവിധ രാജ്യങ്ങളിലെ എംബസി പൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.