കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ റഹിയ ഭാഗത്ത് പഴയ ടയർ കൂമ്പാരത്തിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത. ബോധപൂർവം തീയിട്ടതാണെന്ന നിഗമനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ അഗ്നിശമന ഉദ്യോഗസ്ഥർ എത്തിയത്. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുറന്ന സ്ഥലത്ത് ഷോർട്ട് സർക്യൂട്ട് പോലുള്ള കാരണങ്ങൾ കൊണ്ട് സ്വാഭാവികമായി തീപിടിക്കാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ വിലയിരുത്തി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപയോഗശൂന്യമായ ടയറുകളാണ് നേരത്തേ ഇവിടെ കൂട്ടിയിട്ടിരുന്നത്. നേരത്തേയും രാജ്യത്ത് ടയർ കൂമ്പാരത്തിൽ തീപിടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് 5000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തീപടർന്നത്. തഹ്രീർ, അർദിയ, ഇസ്നാദ് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. അഗ്നിശമന സേനയുടെ ഫലപ്രദമായ ഇടപെടൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീപടരുന്നത് തടയാൻ സഹായിച്ചു.
ആർക്കും പരിക്കേറ്റിട്ടില്ല. ഉപയോഗശൂന്യമായ ടയറുകൾ രാജ്യത്ത് വലിയ പാരിസ്ഥിതിക പ്രശ്നമായിട്ടുണ്ട്. ഇവ സൂക്ഷിക്കാൻ പരിസ്ഥിതി അതോറിറ്റിക്ക് മുനിസിപ്പാലിറ്റി 16 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജഹ്റ ഗവർണറേറ്റിലെ തന്നെ സൽമിയിലാണ് സ്ഥലം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.