തിരികെയാത്ര: അടുത്ത ആഴ്ച കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങൾ

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യത്തിെൻറ രണ്ടാംഘട്ടം മേയ് 19ന് ആരംഭിക്കുേമ്പാൾ കുവൈത്തിൽനിന്ന് മൂന്ന് വിമാനങ്ങൾ. കണ്ണൂർ, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനമുള്ളത്.

മേയ് 19ന് ഉച്ചക്ക് 1.10ന് കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.10ന് കണ്ണൂരിലിറങ്ങും. 20ന് ഉച്ചക്ക് 1.15ന് കുവൈത്തിൽനിന്ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം രാത്രി 9.15ന് തിരുവനന്തപുരത്തെത്തും.

രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്നായി 149 വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസുമാണ് സർവീസ് നടത്തുക. കുവൈത്തിൽനിന്ന് 80 ദീനാറാണ് ടിക്കറ്റ് നിരക്ക്. 25 കിലോ ബാഗേജും ഏഴുകിലോ ഹാൻഡ് ബാഗും അനുവദിക്കും.

മേയ് ഏഴുമുതൽ 14 വരെ നടക്കുന്ന ഒന്നാം ഘട്ട ദൗത്യത്തിൽ 64 വിമാനങ്ങളിലായി 14000ത്തോളം പേരെ തിരിച്ചുകൊണ്ടുവരുന്നു. ഒന്നാം ഘട്ടത്തിെൻറ ഭാഗമായി ബുധനാഴ്ച കുവൈത്തിൽനിന്ന് കോഴിക്കോേട്ടക്ക് വിമാനമുണ്ട്. ഇൗ വിമാനം ഉച്ചക്ക് രണ്ടുമണിക്കാണ് കുവൈത്തിൽനിന്ന് പുറപ്പെടുക.

Tags:    
News Summary - repatriation second phase flight will fly to Kannur and Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.