സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യം
കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ ഷോപ്പിങ് മാളിൽ നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടവരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി. നാല് യുവാക്കളെയും ഒരു പെൺകുട്ടിയെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. എതിർ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂന്ന് പേരെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ പൊലീസിന് കൈമാറി. മാളിനുള്ളിൽ യുവാക്കളുടെ ഒരു സംഘം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് ഇവർ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന നടപടികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.