കുവൈത്ത് സിറ്റി: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പരിശ്രമം നടത്തുമെന്ന് കുവൈത്ത്. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ കുവൈത്ത് ജി.സി.സി പ്രശ്നം പരിഹരിക്കാൻ നിരന്തര ശ്രമം നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ടുള്ള സംഘർഷം ഒഴിവാക്കാൻ കുവൈത്തിെൻറ ഇടപെടൽ സഹായിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ രാജ്യങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി. ശൈഖ് സബാഹിെൻറ കാലശേഷം കുവൈത്തിെൻറ നയതന്ത്ര പങ്ക് എന്താവുമെന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നുണ്ട്.
മുൻ അമീറിെൻറ പാതയിലൂടെ തന്നെയാവും കുവൈത്തിെൻറ സഞ്ചാരം എന്ന് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അസ്സബാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖത്തർ പ്രശ്നം പരിഹരിക്കാൻ പുതിയ പരിശ്രമം ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആണ് ഇപ്പോൾ വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച കുവൈത്ത്, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈത്ത് അമീറിെൻറ പ്രതിനിധി കഴിഞ്ഞ ആഴ്ച സൗദിയിലെത്തി രാജാവിന് കത്ത് കൈമാറുകയും ചെയ്തു. ബന്ധങ്ങൾ ഉൗഷ്മളമാക്കാനുള്ള സന്ദർശനം എന്നായിരുന്നു ഒൗദ്യോഗിക വിശദീകരണമെങ്കിലും ജി.സി.സി പ്രശ്നം ചർച്ചയായിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.