കുവൈത്ത് സിറ്റി: ദുബൈയിൽനിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതിനാൽ ദുബൈ യാത്ര സാധ്യമാവാത്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ഒരു കൂട്ടം കുവൈത്തികൾ.നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളിലുള്ളവർ രണ്ടാഴ്ച ദുബൈയിൽ താമസിച്ചാണ് വരുന്നത്. അടുത്തമാസം വരെയുള്ള ദുബൈ -കുവൈത്ത് സെക്ടർ വിമാന ടിക്കറ്റുകൾ വിറ്റുപോയതായാണ് റിപ്പോർട്ട്. ടിക്കറ്റിന് 700 ദീനാർ വരെ ഇൗടാക്കിയിട്ടുണ്ട്. കുവൈത്തികൾക്ക് നിശ്ചിത ടിക്കറ്റ് മാറ്റിവെക്കുകയോ പ്രത്യേക വിമാന സർവിസ് നടത്തുകയോ വേണമെന്നാണ് ആവശ്യം.

ദുബൈയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 14 ഇരട്ടി വരെയാണ് വർധിച്ചത്. ഇത് നിരവധി പ്രവാസികൾക്ക് പ്രയാസമുണ്ടാക്കി. നിരവധി പേർ ദുബൈയിലെത്തി നാട്ടിലേക്ക് തിരിച്ചുപോവുകയുണ്ടായി. സീറ്റ് േക്വാട്ട വർധിപ്പിക്കാതെ കൂടുതൽ വിമാനം ഏർപ്പെടുത്താൻ കഴിയില്ലെന്ന് വിമാന കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. സീറ്റ് േക്വാട്ട വർധിപ്പിക്കാൻ കുവൈത്ത് വ്യോമയാന വകുപ്പ് സന്നദ്ധമായിട്ടില്ല.നിലവിലെ സാഹചര്യത്തിൽ നവംബർ അവസാനം വരെയെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് തുടരുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.