കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാന സർവീസിന് അനുമതി നൽകുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനിച്ചത്. വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഒാൺലൈൻ രജിസ്ട്രേഷൻ ഡ്രൈവ് നടത്തിയ ശേഷം പ്രത്യേക വിമാനങ്ങളിൽ വീട്ടുജോലിക്കാരെ കൊണ്ടുവരാനാണ് നീക്കം. എന്നാൽ, തൊഴിൽ വിസയിലുള്ള മറ്റുള്ളവർക്ക് തൽക്കാലം നേരിട്ട് കുവൈത്തിലേക്ക് വരാൻ കഴിയില്ല. വിമാനക്കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കർമ പദ്ധതി സർക്കാറിെൻറ മുന്നിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഡിസംബർ അഞ്ചിനാണ് കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.