കുവൈത്ത് സിറ്റി: ജൂണിൽ നടക്കാനിരുന്ന എണ്ണ ഉൽപാദക രാജ്യങ്ങളുടെ രണ്ട് കൂട്ടായ്മയ ായ ഒപെക്-നോൺ ഒപെക് സംയുക്ത യോഗം ജൂലൈയിലേക്ക് മാറ്റി.
ജൂലൈ ആദ്യ വാരത്തിലാണ് യ ോഗം നടക്കുക. ജൂലൈ രണ്ട്, മൂന്ന് തീയതികളിലോ ജൂലൈ നാലിനോ യോഗം നടക്കുമെന്ന് റഷ്യൻ എണ്ണമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു. കഴിഞ്ഞ ഡിസംബർ ഏഴിന് വിയന്നയിൽ നടന്ന യോഗത്തിൽ ഒപെക് എണ്ണ ഉൽപാദനം എട്ടുലക്ഷം ബാരലും റഷ്യയുടെ നേതൃത്വത്തിലുള്ള നോൺ ഒപെക് നാലുലക്ഷം ബാരലും കുറക്കുമെന്ന് തീരുമാനിച്ചിരുന്നു. ജനുവരി മുതൽ ആറ് മാസത്തേക്കാണ് ഉൽപാദനം കുറക്കുന്നത്. നിയന്ത്രണം നീട്ടണോ എന്ന കാര്യത്തിൽ അടുത്തമാസം നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും.
എണ്ണവില കുറയാതെ പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണ് കുവൈത്ത് ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങൾക്കും. എന്നാൽ ഇറാൻ, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ താൽപര്യപ്പെടുന്നില്ല. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.