കുവൈത്ത് സിറ്റി: അംഗീകാരമില്ലാതെ ഓൺലൈനായി പിരിവ് നടത്തുന്നത് കണ്ടെത്താൻ സാമൂഹികക്ഷേമ മന്ത്രാലയം നിരീക്ഷണം ശക്തമാക്കും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കും. റമദാൻ മാസത്തിൽ ഇത്തരം പിരിവ് വ്യാപകമാകുന്നത് കണക്കിലെടുത്ത് അധികൃതർ മുന്നൊരുക്കം ആരംഭിച്ചു.
അനർഹരുടെ കൈയിൽ പണം എത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്.
ഉദാരമതികളിൽനിന്ന് സ്വരൂപിച്ച പണത്തിന് കൃത്യമായ ഉറവിടം കാണിക്കാൻ സംഘടനകൾ ബാധ്യസ്ഥമാണ്. റമദാനിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പിരിവ് കൂടുതലായി നടക്കാറുണ്ട്. പള്ളികൾക്കകത്ത് പിരിവ് നടത്തുന്നത് തടയാൻ മത്ഫിയിലും ഉദ്യോഗസ്ഥരുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്ക് മാത്രമാണ് പിരിവിന് അനുമതിയുള്ളത്.
മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്.
കെ. നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.