കുവൈത്ത് സിറ്റി: എണ്ണവില സമീപ ദിവസങ്ങളിൽ കൂടിവരുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു. തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന് 94 സെൻറ് വർധിച്ച് ബാരലിന് 55.36 ഡോളറാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം എണ്ണ ഉൽപാദന നിയന്ത്രണത്തിൽ അയവ് വരുത്താൻ ഒപെക്, നോൺ ഒപെക് കൂട്ടായ്മ തീരുമാനമെടുത്തിട്ടും എണ്ണവില കുറഞ്ഞില്ലെന്ന് മാത്രമല്ല വർധിക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. കോവിഡ് പ്രതിസന്ധിയിൽ അയവുവന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വർധനക്ക് കാരണം. അടുത്തവർഷം ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദനം പ്രതിദിനം അഞ്ചുലക്ഷം ബാരൽ വർധിപ്പിക്കാൻ ഒപെക്, നോൺ ഒപെക് കൂട്ടായ്മ തീരുമാനിച്ചത്. ഏപ്രിൽ 23ന് ബാരലിന് 11.86 ഡോളർ വരെ ഇടിഞ്ഞ എണ്ണവില മെച്ചപ്പെട്ട നിലയിലേക്കെത്തിയെങ്കിലും ബജറ്റ് സന്തുലനം സാധ്യമാകണമെങ്കിൽ ഇനിയും വില കൂടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.