കുവൈത്ത് സിറ്റി: കുടിശ്ശിക ബാക്കിയുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയുമായി വൈദ്യുതി ജല മന്ത്രാലയം. 500 ദീനാറിൽ കൂടുതല്‍ അടക്കാന്‍ ബാക്കിയുള്ള സ്വദേശികളുടെയും പ്രവാസികളുടെയും വിസ അടക്കമുള്ള ആഭ്യന്തര മന്ത്രാലയ ഇടപാടുകള്‍ നിര്‍ത്തിവെക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാജ്യ നിവാസികളില്‍ നിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച കസ്റ്റമർ സർവിസ് ഓഫിസുകൾ വഴിയും സഹൽ ആപ്ലിക്കേഷൻ വഴിയുമാണ് ബിൽ കുടിശ്ശിക അടക്കേണ്ടത്. കുടിശ്ശികയിനത്തിൽ ഉപഭോക്താക്കളിൽനിന്ന് നൂറുകണക്കിന് മില്യൻ ദീനാറാണ് മന്ത്രാലയത്തിന് പിരിഞ്ഞു കിട്ടാനുള്ളത്. നേരത്തേ സമാനമായ രീതിയില്‍ വിവിധ മന്ത്രാലയങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി ഇലക്ട്രോണിക് ലിങ്കിങ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.