മന്ത്രി ഖലീഫ അൽ അജീലും ഉദ്യോഗസഥരും പരിശോധനയിൽ

ചട്ടങ്ങൾ പാലിക്കാത്ത യൂനിറ്റുകൾ അടച്ചുപൂട്ടി അംങ്കാര സ്ക്രാപ് യാർഡിൽ മന്ത്രിയുടെ പരിശോധന

കുവൈത്ത് സിറ്റി: തെക്കൻ അംങ്കാര സ്ക്രാപ് യാർഡിൽ വാണിജ്യ, വ്യവസായ മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (പി.എ.ഐ) ചെയർമാനുമായ ഖലീഫ അൽ അജീൽ പരിശോധന നടത്തി.

പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു.

ചട്ടങ്ങൾ പാലിക്കാത്ത യൂനിറ്റുകൾ അടച്ചുപൂട്ടി. ആരും നിയമത്തിന് അതീതരല്ലന്നും എല്ലാ ലംഘനങ്ങളെയും കൈയേറ്റങ്ങളെയും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനവും അച്ചടക്കവും നിലനിർത്തുകയും നിയമലംഘനങ്ങളും കയ്യേറ്റങ്ങളും നീക്കം ചെയ്യുകയുമാണ് പരിശോധന ലക്ഷ്യം. പരിശോധന കാമ്പയ്‌നുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ ഫയർ ഫോഴ്‌സ് (കെ.എഫ്.എഫ്) ചീഫ് മേജർ ജനറൽ തലാൽ അൽ റൂമിയും പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി മുതിർന്ന ഉദ്യോഗസഥരും പരിശോധനയിൽ പങ്കാളികളായി.

Tags:    
News Summary - Minister inspects Ankara scrap yard, shuts down units that do not comply with regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.