കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ത്രീ ശാക്തീകരണത്തിലൂടെ വനിതകൾ രാഷ്ട്രീയ, സാമൂഹിക, തൊഴില്‍ മേഖലകളില്‍ 85 ശതമാനം അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സാമ്പ ത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് കുവൈത്ത് യൂനിവേഴ്സിറ്റി സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ സെൻറര്‍ ഫോര്‍ വുമന്‍സ് ആൻഡ് റിസര്‍ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ. കുവൈത്തിെൻറ വികസന പദ്ധതികളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കുന്നു.
സ്ത്രീ സമത്വം ലക്ഷ്യംവെച്ച് വിവിധ പദ്ധതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. രാജ്യം മുന്നോട്ടുവെക്കുന്ന 17 സുസ്ഥിര വികസന പദ്ധതികളില്‍ അഞ്ച് എണ്ണം സ്ത്രീ സമത്വം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണ്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സഹായ സഹകരണത്തെ അവർ പ്രശംസിച്ചു. സ്ത്രീകള്‍ ആവശ്യപ്പെടുന്ന സമത്വം ഇസ്ലാമിക നിയമങ്ങളെ നിഷേധിക്കുന്നതല്ല. അതവർക്ക് അവകാശപ്പെട്ടതാണ്. സഹനശക്തി സഹജമായുള്ള സ്ത്രീകൾക്ക് എല്ലാവിധ പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കുമെന്നും മർയം അഖീല്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.