കുവൈത്ത് സിറ്റി: തൊഴിലാളികൾ സ്പോൺസറിൽനിന്ന് ഒളിച്ചോടിയത് സംബന്ധിച്ച പരാത ികൾ സ്വീകരിക്കാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് മാൻപവർ അതോറിറ്റി. തൊഴിലാ ളിയുടെ ഭാഗംകൂടി മനസ്സിലാക്കിയശേഷമാകും സ്പോൺസർ നൽകുന്ന ഒളിച്ചോട്ട പരാതികൾ അതോറിറ്റി പരിഗണിക്കുക. പുതിയ നിബന്ധന ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മാൻപവർ അതോറിറ്റിയിലെ ലേബർ പ്രൊട്ടക്ഷൻ വിഭാഗം ഉപമേധാവി ഡോ. മുബാറക് അൽ ജഅ്ഫർ ആണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലാളിക്കെതിരെയുള്ള ഏകപക്ഷീയ പരാതികൾ വർധിച്ച പശ്ചാത്തലത്തിലാണ് തൊഴിലാളിയുടെ ഭാഗംകൂടി കേട്ടശേഷം മാത്രം പരാതി രേഖപ്പെടുത്തുക എന്ന നിലപാടിലേക്ക് മാറാൻ മാൻപവർ അതോറിറ്റി ഒരുങ്ങുന്നത്. ഒളിച്ചോട്ടക്കേസിൽ ഉൾപ്പെട്ട തൊഴിലാളികളിൽ നാലു വിഭാഗങ്ങളെ നാടുകടത്തൽ ശിക്ഷയിൽനിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. കുവൈത്തിൽ പഠനം നടത്തുന്ന കുട്ടികളുടെ പിതാവ്, ഫലസ്തീൻ സ്വദേശികൾ, കുവൈത്തി സ്ത്രീയുടെ വിദേശിയായ ഭർത്താവ്, ഇവരുടെ മക്കൾ എന്നിവരെയാണ് നാടുകടത്തൽ ശിക്ഷയിൽനിന്ന് ഒഴിവാക്കുക. മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.