കുവൈത്ത് സിറ്റി: ഇറാഖിൽ ഇറാനിലെ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനി കൊല്ലപ്പെട്ട വ്യ ോമാക്രമണത്തിന് കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പ് ഉപയോഗിച്ചതായ ആരോപണം കു വൈത്ത് സൈന്യം തള്ളി. കഴിഞ്ഞ ദിവസം ചില ഉന്നത ഇറാഖി സൈനിക ഉദ്യോഗസ്ഥരാണ് കുവൈത്തിലെ ക് യാമ്പിൽനിന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് ആരോപിച്ചത്.
അതിനിടെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. മേഖലയിലെ സംഘർഷ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കുവൈത്ത് ഇപ്പോൾ മധ്യസ്ഥ ശ്രമം ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും സമാധാനത്തിെൻറ പാതയിലേക്ക് വരണമെന്നാണ് കുവൈത്തിെൻറ താൽപര്യം. എന്നാൽ, ഇപ്പോൾ കുവൈത്തിെൻറ മധ്യസ്ഥശ്രമത്തിന് അനുകൂലമായ സാഹചര്യമില്ല.
പ്രതിരോധ മന്ത്രി ശൈഖ് അഹ്മദ് മൻസൂർ അൽ അഹ്മദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറുല്ല, ഉന്നത സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ഇറാഖി സൈനികർ ഗുരുതര ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഇറാനിലേക്ക് ദൂതനെ അയച്ച് തെറ്റിദ്ധാരണ നീക്കണമെന്ന് മുൻ എം.പിമാരായ ഉസാമ അൽ മുനവർ, അബ്ദുൽ ഹമീദ് അൽ ദശ്തി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.