കുവൈത്ത് സിറ്റി: ജി.സി.സി ഉച്ചകോടിയോടനുബന്ധിച്ചുള്ള റിയാദ് പ്രഖ്യാപനം ഭാവിയിലേക്കുള്ള വാതിൽ ആണെന്നും ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ പ്രശ്നങ്ങളെല്ലാം മറന്ന് ഒരുമിച്ച് മുന്നോട്ടുപോവണമെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് റിയാദിൽ പറഞ്ഞു. മേഖല നേരിടുന്ന പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാരാജ്യങ്ങളും ഒരുമിച്ച് നിൽക്കണം. 40ാമത് ജി.സി.സി ഉച്ചകോടി തൃപ്തികരമാണ്. ഗൾഫ് െഎക്യത്തിന് ശക്തിപകരുന്ന ക്രിയാത്മകമായ ചുവടുവെപ്പായിരുന്നു നടന്നത്.
മികച്ച രീതിയിൽ ഉച്ചകോടി സംഘടിപ്പിക്കാൻ സൗദിക്ക് കഴിഞ്ഞു. ഖത്തറിൽ നടന്ന ഗൾഫ് കപ്പ് ഫുട്ബാൾ ജി.സി.സിയിലുണ്ടായ പ്രശ്നം തീരുന്നതിെൻറ നല്ല ലക്ഷണമായിരുന്നു. ജേതാക്കളായ ബഹ്റൈനെയും ടൂർണമെൻറ് ഭംഗിയായി നടത്തിയ ഖത്തറിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കാവൽ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, വിദേശകാര്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, സാമ്പത്തികകാര്യ മന്ത്രി മറിയം അഖീൽ, ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറുല്ല എന്നിവരും കുവൈത്തിനെ പ്രതിനിധാനംചെയ്ത് അമീറിനൊപ്പം ജി.സി.സി ഉച്ചകോടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.