കുവൈത്ത് സിറ്റി: പ്രത്യേക പരിപാടികള്‍ക്കായി നിർമിക്കുന്ന തമ്പുകൾക്ക് 500 ദീനാര്‍ ഇന്‍ഷുറന്‍സ് കെട്ടിവെക്കണ മെന്ന് മുനിസിപ്പാലിറ്റി വകുപ്പു മന്ത്രി ഫഹദ് അല്‍ ഷുഅ്‌ല വ്യക്തമാക്കി. നിയലംഘനങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇൗ തുക തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമയം ലഭിക്കണമെങ്കില്‍ 250 ദീനാര്‍ ഫീസ് നല്‍കണമെന്നും അഗ്നിശമന വകുപ്പിെൻറയും ആഭ്യന്തര മന്ത്രാലയത്തിെൻറയും മുഴുവന്‍ നിബന്ധനകളും നിയമങ്ങളും പാലിക്കുന്നവര്‍ക്കു മാത്രമേ സമയം നീട്ടിനല്‍കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
മാത്രമല്ല, ലൈസന്‍സ് ലഭിച്ച തമ്പുകള്‍ കച്ചവട ആവശ്യത്തിനായി ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപരിപാടികൾക്കായും വിവാഹം പോലെയുള്ള ചടങ്ങുകൾക്കായും ഇത്തരം തമ്പുകൾ നിർമിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.