കുവൈത്ത് സിറ്റി: ഡോ. നായിഫ് അൽ ഹജ്റുഫ് രാജിവെച്ച ഒഴിവിലേക്ക് മറിയം അഖീലിനെ പുത ിയ ധനമന്ത്രിയായി നിയോഗിച്ചു. നിലവിൽ ആസൂത്രണ കാര്യ വകുപ്പിെൻറ ചുമതല വഹിക്കുന്ന അവർ ആ പദവി നിലനിർത്തിക്കൊണ്ടുതന്നെയാണ് ധനവകുപ്പിെൻറ ഉത്തരവാദിത്തം ഏൽക്കുന്നത്. ധനമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച ഡോ. നായിഫ് അൽ ഹജ്റുഫ് ജി.സി.സി സെക്രട്ടറി ജനറൽ ആയി നിയമിക്കപ്പെടുമെന്ന് സൂചനയുണ്ട്. 2011 മുതൽ ഇൗ ചുമതല വഹിക്കുന്ന അബ്ദുല്ലത്തീഫ് അൽ സയാനി ചുമതലയൊഴിയുന്നമുറക്ക് നായിഫ് അൽ ഹജ്റുഫ് സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. എണ്ണ വരുമാനം കുറഞ്ഞതിനെ തുടർന്ന് സാമ്പത്തിക രംഗത്ത് രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് മറിയം അഖീൽ ധനമന്ത്രി സ്ഥാനം ഏൽക്കുന്നത്.
ആസൂത്രണ കാര്യ, മന്ത്രിയെന്ന നിലയിൽ ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിെൻറ വെളിച്ചത്തിലാണ് മറിയം അഖീലിനെ ഭാരിച്ച ഉത്തരവാദിത്തം ഏൽപിക്കുന്നത്. റിയാദ് അദസാനി എം.പി സമർപ്പിച്ച കുറ്റവിചാരണ നോട്ടീസ് നവംബർ 12ന് ചർച്ച ചെയ്യാനിരിക്കെയായിരുന്നു മന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫിെൻറ രാജി. രാജ്യത്തിെൻറ സാമ്പത്തിക നില, ബജറ്റ് കമ്മി, പരമാധികാര ഫണ്ട് നിക്ഷേപം, പെൻഷൻ ഏജൻസി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു കുറ്റവിചാരണ നോട്ടീസ്. ഇൗ വിഷയങ്ങളെല്ലാം പുതുതായി ചുമതലയേൽക്കുന്ന മറിയം അഖീലിനും വലിയ വെല്ലുവിളിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.