കുവൈത്ത് സിറ്റി: ഗോഥമിലെ കൊടുംക്രൂരനായ വില്ലെൻറ കഥപറയുന്ന ‘ജോക്കര്‍’ സിനിമ തിയ റ്ററുകളില്‍ നിറഞ്ഞോടുേമ്പാൾ ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കുവൈത്ത് സിറ്റിയിൽ ജോക്കർ വേഷത്തിൽ നടന്ന യുവാവ് കുരുക്കിലായി. കുറച്ചു ദിവസങ്ങളിലായി സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. വൈകുന്നേരങ്ങളിലാണ് ഇയാളെ സിറ്റിയിലെ റോഡുകളിലും പരിസരങ്ങളിലും കാണാറുള്ളത്.
സമൂഹ മാധ്യമങ്ങളില്‍ ജോക്കറിനെക്കുറിച്ച് നിരവധി വാര്‍ത്തകളും വിഡിയോകളും പ്രചരിച്ചു. ആളെക്കൊല്ലുന്ന സൈക്കോയുടെ കഥയാണ് ജോക്കർ എന്നതിനാൽ സംഭവം അത്ര നിസ്സാരമായി കാണാനാവുമായിരുന്നില്ല. തുടര്‍ച്ചയായി ഇയാള്‍ ധരിച്ചിരുന്ന ജോക്കര്‍ വേഷം ചിലരില്‍ സംശയത്തിന് ഇടവരുത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാള്‍ക്ക് ദുരുദ്ദേശ്യമൊന്നുമില്ലെന്ന് ബോധ്യമായതോടെ പറഞ്ഞയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.