കുവൈത്ത് സിറ്റി: ലബനാനിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് കുവൈത്തികളെ ചാർട്ടർ വിമാനങ്ങളി ൽ രാജ്യത്തെത്തിക്കുന്നു. ലബനാനില്‍ ആളിപ്പടര്‍ന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം കുവൈത്ത ികളെ ബാധിച്ചിട്ടില്ലെങ്കിലും സുരക്ഷയുടെ ഭാഗമായിട്ടാണ് എംബസി അധികൃതര്‍ കുവൈത്തികളെ രാജ്യത്തെത്തിച്ചത്. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽഖാലിദ് അല്‍ ഹമദ് അസ്സബാഹിെൻറ പ്രത്യേക നിർദേശത്തെ തുടര്‍ന്നായിരുന്നു ലബനാനിലെ കുവൈത്ത് അംബാസഡര്‍ അബ്ദുല്‍ അല്‍ ഖുനാഈ പൗരന്മാരെ രാജ്യത്തെത്തിക്കാൻ നേതൃത്വം നൽകിയത്.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് കുവൈത്തില്‍നിന്ന് ലബനാനിലേക്ക് പോകുന്നതിനെയും വിദേശകാര്യ മന്ത്രാലയം വിലക്കിയിട്ടുണ്ട്.
കുവൈത്ത് വംശജരുടെ സുരക്ഷ ഉറപ്പുവരുത്താൻ എംബസി 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്നു. എംബസിയുടെ പ്രത്യേക നിർദേശത്തെ തുടര്‍ന്നു ഒരുമിച്ചുകൂടിയ കുവൈത്തികളെ ലബനാന് സൈന്യത്തിെൻറയും സുരക്ഷ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് റഫീഖ് അള് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.