കുവൈത്ത് സിറ്റി: രാജ്യത്തിെൻറ വടക്കൻ പ്രദേശത്ത് സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൃത്യതയാർന്ന ചുവടുവെപ്പുകളോടെ രാജ്യത്ത് സുസ്ഥിര വി കസനം ഉറപ്പുവരുത്തുന്നതിെൻറ മുന്നോടിയായാണ് പ്രത്യേക മേഖല തുറക്കുന്നതെന്നാണ് വിലയിരുത്തൽ. മന്ത്രിസഭയിൽ ഇക്കാര്യം ധാരണയായതോടെ സിൽക്ക് സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് വേഗതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഇത് സംബന്ധിച്ച ബിൽ പാർലമെൻറിെൻറ പരിഗണനക്ക് അയക്കുന്നതിനായി അമീറിന് സമർപ്പിക്കാൻ തീരുമാനിച്ചു. ബഹ്റൈനുമായി കസ്റ്റംസ് ഇടപാട് ഉടമ്പടി, മൊറീഷ്യസുമായി പരിസ്ഥിതി കരാർ എന്നിവയും മന്ത്രിസഭ അംഗീകരിച്ചു. ദക്ഷിണ കൊറിയയുമായി നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹനം,
അഴിമതി വിരുദ്ധ ധാരണാപത്രം എന്നിവക്കും മന്ത്രിസഭ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.