കുവൈത്ത് സിറ്റി: സ്വദേശികളേക്കാൾ ഏറെ വിദേശികൾ തിങ്ങിപ്പാർക്കുന്ന കുവൈത്തിൽ പണം കൈ മാറ്റത്തിലും വലിയ വർധന. വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വർധന കണ്ടെത് തിയതായുള്ള കണക്കുകൾ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടു. 2019 നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018 ആദ്യ പകുതിയില്‍ ഏഴ് ബില്യണ്‍ ആയിരുന്നത് 2019 ആദ്യ പകുതി ആകുമ്പോഴേക്കും 8.6 ബില്യണ്‍ ആയി ഉയർന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019 ആദ്യ മൂന്നുമാസത്തില്‍ നാലു ബില്യണ്‍ ആയിരുന്നത് രണ്ടാമത് ക്വാര്‍ട്ടറില്‍ 4.6 ബില്യണ്‍ ആയി ഉയര്‍ന്നു. അതായത് 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 70.5 ശതമാനവും വിദേശികളാണ്.
രാജ്യത്തെ മൊത്തം ജനസംഖ്യ 4.8 മില്യനാണ്. അതില്‍ 3.4 മില്യനും വിദേശികളാണ്. ഇതിൽ 10 ലക്ഷത്തിലേറെയുള്ള ഇന്ത്യക്കാരാണ് മുന്‍പന്തിയിൽ. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ ഏഷ്യന്‍ രാജ്യക്കാരും, ഈജിപ്ത്, ലബനാന് എന്നീ അറബ് രാജ്യക്കാരുമാണ് കൂടുതല്‍ പണം അയക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേവന മേഖലയിലുൾപ്പെടെ എല്ലാരംഗങ്ങളിലും വിദേശികളുടെ മേൽക്കോയ്മ തന്നെയുണ്ട്. ഇതേതുടർന്ന് വിദേശികളുടെ വരുമാനത്തിന് നികുതി ഇൗടാക്കണമെന്ന ആവശ്യം നിരവധി തവണ ഉയർന്നുകേട്ടിരുന്നു. കുവൈത്ത് പാർലമെൻറ് അംഗങ്ങളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. കുവൈത്ത് പാര്‍ലമെൻറ് അംഗങ്ങളുടെ നിര്‍ദേശം പല തവണ പാര്‍ലമെൻറിൽ ചര്‍ച്ചക്ക് വന്നെങ്കിലും അന്തി തീരുമാനമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.