കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈത ്തിൽ എത്തിയശേഷം നിയമനം ലഭിക്കാതിരുന്ന 79 ഇന്ത്യൻ നഴ്സുമാരിൽ 73 പേർ അടുത്തയാഴ്ച ജേ ാലിയിൽ പ്രവേശിക്കും. രണ്ടുവർഷത്തെ ദുരിതജീവിതത്തിനു ശേഷമാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ നഴ്സുമാർക്ക് ആശ്വാസമാവുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ഇവർ ജോലിയിൽ പ്രവേശിക്കുക. ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെൻറ് വിവാദത്തിലായ 2015ൽ റിക്രൂട്ട് ചെയ്യപ്പെട്ട നഴ്സുമാരാണ് കുവൈത്തിൽ എത്തിയിട്ടും നിയമനം കിട്ടാതെ പ്രതിസന്ധിയിലായത്.
റിക്രൂട്ട്മെൻറിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നും ബജറ്റില്‍ തുക വകയിരുത്താത്തതിെൻറയും ഭാഗമായി ഇവരുടെ നിയമനം സിവിൽ സർവിസ് കമീഷൻ റദ്ദ് ചെയ്യുകയായിരുന്നു. 80 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഒരാൾ നേരേത്ത നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവർ പിന്നീട് നാട്ടിലേക്ക് മടങ്ങുകയോ ആശ്രിതവിസയിലേക്ക് ഇഖാമ മാറ്റുകയോ ചെയ്തതായാണ് റിപ്പോർട്ട്. 73 നഴ്സുമാർക്ക് കഴിഞ്ഞമാസം ഇഖാമ ലഭിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞമാസം നടത്തിയ കുവൈത്ത് സന്ദർശനത്തിൽ നഴ്സുമാരുടെ വിഷയം പ്രധാന അജണ്ടയായിരുന്നു. ഇന്ത്യൻ നഴ്സുമാരുടെ രണ്ടുവർഷത്തെ ദുരിത ജീവിതത്തിനാണ് അവസാനമാവുന്നത്. ഇവർക്ക് ആരോഗ്യമന്ത്രാലയം താമസസൗകര്യം അനുവദിച്ചിരുന്നുവെങ്കിലും ജോലിയും ശമ്പളവുമില്ലാതെ ദുരിതാവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.