കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗത്തിെൻറ നേതൃത്വത്തിലാണ് നടപടി. ചില ട്വിറ്റർ അക്കൗണ്ടുകൾ വ്യാജപ്പേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. സംശയകരമായ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് മന്ത്രാലയം ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടു. വ്യാജ പേരുകളിൽ പ്രവർത്തിച്ച ഏതാനും അക്കൗണ്ടുകൾ സൈബർ ക്രൈം വകുപ്പിെൻറ നിർദേശാനുസരണം മരവിപ്പിച്ചിട്ടുണ്ട്. ഇനിയും അതു തുടരുമെന്നും അധികൃതർ അറിയിച്ചു. വ്യക്തികൾക്കെതിരെയും രാജ്യങ്ങൾക്കെതിരെയും രാഷ്ട്ര നേതൃത്വങ്ങൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങളും തെറ്റായ ആരോപണങ്ങളും നടത്തുന്നതിന് ഉപയോഗിക്കുന്നതിലധികവും വ്യാജ അക്കൗണ്ടുകളാണ്.
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ മന്ത്രാലയം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിയമവിധേയമല്ലാത്തതും ദുരൂഹത നിറഞ്ഞതുമായ അക്കൗണ്ടുകളുമായി ഇടപെടുന്നത് സ്വദേശികളും വിദേശികളും സൂക്ഷിക്കണം. ദേശീയ ഐക്യം ചോദ്യം ചെയ്യുംവിധമുള്ള നടപടികൾ അനുവദിക്കില്ല. രാജ്യത്തിനകത്തുള്ളവരായാലും പുറത്തുള്ളവരായാലും അതിരുവിട്ട പ്രവർത്തനങ്ങൾ മന്ത്രാലയം അംഗീകരിക്കില്ല. ഇത്തരക്കാർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കും. സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ പേരിൽ നടപടിയെടുക്കാൻ മന്ത്രാലയത്തിന് അവകാശമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.