കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിൽനിന്ന് ജനവാസ മേഖലയിലേക്ക് സാധനങ്ങൾ എത്തിച്ചുനൽകുന്ന സേവനം വിദേശികൾക്കു ം ലഭ്യമാവും. കർഫ്യൂ സമയങ്ങളിലാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് സഹകരണ സംഘങ്ങൾ സാധനങ്ങൾ എത്തിക്കുന്നത്. രാത്രി 12 മണിവരെയും ചില നേരങ്ങളില്‍ പുലർച്ചെ മൂന്ന് മണിവരെയും സർവിസ് നടത്തുന്നുണ്ട്.
പത്തിലേറെ സഹകരണ സംഘങ്ങൾ ഹോം ഡെലിവറി തുടങ്ങിക്കഴിഞ്ഞതായി കോഒാപറേറ്റിവ് സൊസൈറ്റി യൂനിയൻ ചെയർമാൻ മിഷ്അൽ അൽ സയ്യാർ വ്യക്തമാക്കി. ഒരോ സഹകരണ സംഘങ്ങളും അവരുടെ പ്രവർത്തന പരിധിയിലുള്ളവർക്ക് മാത്രമാണ് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. അവശേഷിക്കുന്ന കോഒാപറേറ്റീവ് സൊസൈറ്റികള്‍ ഒരുക്കം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും ഭാഗത്ത് സഹകരണ സംഘങ്ങൾ ഇല്ലാത്തതുണ്ടെങ്കിൽ തൊട്ടടുത്ത സഹകരണ സംഘങ്ങൾ ആണ് ഹോം ഡെലിവറി നടത്തേണ്ടത്.
വീട്ടിലെത്തിച്ചുതരുന്ന സാധനങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തുവിടും. സാധനങ്ങൾ വീട്ടിലെത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് രാജ്യത്തെ പ്രശസ്ത കാര്‍ വാടക കമ്പനിയാണ് 1300ലേറെ കാറുകൾ വാഗ്ദാനം ചെയ്തത്. അവശ്യ സാധനങ്ങള്‍ സൗജന്യമായി ഇവര്‍ എത്തിക്കും. സഹകരണ സംഘങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമുള്ള തിരക്കു കുറക്കാനാണ് സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.