കുവൈത്ത് സിറ്റി: കുവൈത്തിൽ ക്രിക്കറ്റ് കളി പതിയെ ജനപ്രീതിയാർജിക്കുന്നതായി റിപ്പോർട്ട്. വാരാന്ത്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പൊതുവെ കുവൈത്തിൽ അത്ര വേരോട്ടമുള്ള കളിയല്ല ഇത്.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് രാജ്യത്ത് ക്രിക്കറ്റ് കമ്പം പരത്തുന്നത്. ഇതിൽ മലയാളികളും പിന്നിലല്ല.
ഇവരോടൊപ്പം കുവൈത്തികളും കൂടുന്നുവെന്നതാണ് സമീപകാല പ്രവണത. അവധിദിവസങ്ങളിലെ പ്രഭാതങ്ങളിൽ ചെറു മൈതാനങ്ങളിൽ ക്രിക്കറ്റ് കളിക്കുന്നതുകാണാം. ലോകകപ്പ് ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറിനുള്ള ഏഷ്യ എ ഗ്രൂപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇത്തവണ കുവൈത്താണ് വേദിയായത്. ആതിഥേയരായ കുവൈത്തിനുപുറമെ യു.എ.ഇ, ബഹ്റൈൻ, ഖത്തർ, സൗദി, മാലദ്വീപ് എന്നീ ടീമുകളാണ് എ ഗ്രൂപ്പിൽ മത്സരിച്ചത്. യു.എ.ഇയും ഖത്തറുമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയതെങ്കിലും കുവൈത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
അഞ്ചുകളിയിൽ രണ്ടെണ്ണത്തിൽ വിജയിക്കാൻ ടീമിന് കഴിഞ്ഞു. കരുത്തരായ യു.എ.ഇക്കെതിരെ ഒഴിച്ചുനിർത്തിയാൽ പൊരുതിത്തന്നെയാണ് കുവൈത്ത് കീഴടങ്ങിയത്. മുൻ ദക്ഷിണാഫ്രിക്കൻ ഒാപണിങ് ബാറ്റ്സ്മാൻ ഹെർഷൽ ഗിബ്സ് പരിശീലിപ്പിച്ച കുവൈത്ത് ടീമിെൻറ സഹ പരിശീലകൻ മലയാളിയായ ദീപക് മുരളീധരനായിരുന്നു. ഗിബ്സിനു മുമ്പ് മലയാളിയായ ബിജു ജോർജ് ആയിരുന്നു കുവൈത്ത് ദേശീയ ടീമിെൻറ മുഖ്യ പരിശീലകൻ. മലയാളികളായ സാജിദ് അഞ്ചില്ലത്ത്, അർജുൻ മകേഷ് എന്നിവർ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. അർജുൻ മകേഷ് മികച്ച ഒാൾറൗണ്ട് പ്രകടനമാണ് ടീമിനായി കാഴ്ചവെച്ചത്. ഒരു കളിയിൽ അർജുൻ മാൻ ഒാഫ് ദ മാച്ചും ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.