കുവൈത്ത് സിറ്റി: സിറിയൻ പ്രദേശങ്ങളിലേക്കുള്ള ഇസ്രായേൽ പ്രധാനമന്ത്രിയും സംഘവും നടത്തിയ കടന്നുകയറ്റത്തെ അപലപിച്ച് കുവൈത്ത്. ഇസ്രായേൽ നടപടി സിറിയൻ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനവുമാണ്.
സിറിയയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും കുവൈത്തിന്റെ പൂർണ പിന്തുണ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കൽ, 1974ലെ വെടിനിർത്തൽ കരാർ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയിലൂടെ യു.എൻ രക്ഷ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് ചൂണ്ടിക്കാട്ടി. സിറിയൻ പ്രദേശത്തിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കുമെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.