കുവൈത്ത് സിറ്റി: ആയിരത്തോളം മത്സരാർഥികളിൽനിന്ന് മികവും പ്രതിഭയും കൊണ്ട് അന്തിമപോരാട്ടത്തിലേക്ക് ഇടം പിടിച്ച 10 പേർ, ശബ്ദവും ഭാവവും കൊണ്ട് മലയാളികളുടെ ഇഷ്ടഗായകരായി അടയാളപ്പെടുത്തപ്പെട്ട മൂന്നുപേർ, ഇവർ ഒരുമിച്ചെത്തുന്ന വേദി. ഗൾഫ്മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്ത്’ ഫൈനൽ മൽസരത്തിന് ഇനി രണ്ടുനാൾ. വെള്ളിയാഴ്ച ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ മ്യൂസിക് ഫിനാലെ കുവൈത്തിനെ പാട്ടിന്റെ ആഘോഷദിനമാക്കും.
സീനിയർ - 1. എം.വി. റഹൂഫ് 2. നിലൂഫർ 3. രോഹിത് എസ് നായർ 4. റൂത്ത് ആൻ ടോബി 5. ശ്യാമ ചന്ദ്രൻ
ജൂനിയർ -
1. ദേവന പ്രശാന്ത് 2. ഹെലൻ സൂസൻ ജോസ്
3. നയന രതീശൻ നായർ 4. സറാഫിൻ ഫ്രഡ്ഡി 5. ശ്രീനന്ദ മനോജ്
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഫൈനൽ മൽസരങ്ങൾ ആരംഭിക്കും. സെമി ഫൈനലിലെ മികച്ച പ്രകടനത്തിന്റെയും സമൂഹമാധ്യമ പിന്തുണയോടെയും തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ഫൈനലിൽ മാറ്റുരക്കുക. സീനിയർ വിഭാഗത്തിൽ നിന്ന് അഞ്ചുപേരും ജൂനിയർ വിഭാഗത്തിൽ നിന്ന് അഞ്ചുപേരും അടക്കം 10 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുക.
പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവർ ഫൈനലിലെ വിജയികളെ നിർണയിക്കും. അവതാരക ഡയാന ഹമീദും സന്തോഷത്തിൽ പങ്കുചേരും. കുവൈത്തിലെ മികച്ച ഗായകർ എന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. പ്രിയ ഗായകർകൊപ്പം വേദിയിൽ പാടാനും അവസരം ഉണ്ടാകും. തുടർന്ന് കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവരുടെ മ്യൂസിക് ഷോയും അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.