കുവൈത്ത് സിറ്റി: ഗൾഫ് മേഖല കടന്നുപോവുന്നത് അതിഗുരുതരവും അപകടകരവുമായ സാഹ ചര്യത്തിലൂടെയാണെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പ റഞ്ഞു. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം വിദേശകാര്യമന്ത്രാലയം ആസ്ഥാനം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. നയതന്ത്ര പ്രതിനിധികൾക്ക് ഇരട്ടി ഉത്തരവാദിത്തം ഉണ്ട്. രാജ്യതാൽപര്യം മുൻനിർത്തി അവർ ഉണർന്നുപ്രവർത്തിക്കണമെന്ന് വിദേശകാര്യമന്ത്രാലയ ജീവനക്കാരോട് അദ്ദേഹം ഉണർത്തി.
വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ് അമീറിനെയും കിരീടാവകാശിയെയും സ്വീകരിച്ചു. നയതന്ത്ര രംഗത്ത് കുവൈത്തിെൻറ പങ്ക് ലോകരാജ്യങ്ങൾ അംഗീകരിച്ചതാണെന്നും പക്ഷം ചേരാതെ സമാധാനത്തിനായി നിലകൊള്ളുകയെന്ന നിലപാടാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും അമീർ ചൂണ്ടിക്കാട്ടി. നാഷനൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവരും അമീറിനെ അനുഗമിച്ചു. യോഗത്തിൽ സ്പീക്കർ മർസൂഖ് അൽ ഗാനിമും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.